Skip to playerSkip to main contentSkip to footer
  • 11/7/2017
Saudi Arabia has accused the Lebanese government of declaring war against it because of Hezbolla's ''aggression'', further escalating an already tense situation threatening to destabilise Lebanon.

സംഘർഷഭരിതമായ സാഹചര്യത്തിലൂടെയാണ് സൌദി അറേബ്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ലബനൻ പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനും വന്നത്. ഹിസ്ബുള്ളയേയും ഇറാനേയും ലക്ഷ്യം വച്ചായിരുന്നു രാജി പ്രഖ്യാപിച്ച് സാദ് ഹരീരി നടത്തിയ പ്രതികരണങ്ങള്‍. സൌദിയില്‍ വെച്ച് തന്നെയാണ് പ്രധാനമന്ത്രി സാദ് ഹരീരി രാജിപ്രഖ്യാപനം നടത്തിയത്. എന്നാലിപ്പോള്‍ ലെബനൻ സൌദിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ സൌദി ഉയർത്തുന്ന ആരോപണം. പൌരന്മാരോട് ലബനൻ വിടാൻ ബഹ്റൈൻ നിർദേശം നല്‍കിയതായി മറ്റ് ചില റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. സൗദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹരീരി രാജി വക്കുകയായിരുന്നു എന്ന ആരോപണവുമാണ് ഇറാനും ഹിസ്ബുള്ളയും ഉന്നയിച്ചത്. ഇത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു.സൗദിയോട് യുദ്ധ പ്രഖ്യാപനം നടത്തി എന്ന രീതിയില്‍ തന്നെ ആയിരിക്കും ഇനി ലബനണ്‍ സര്‍ക്കാരിനോട് പ്രതികരിക്കുക എന്നാണ് സൗദിയുടെ ഗള്‍ഫ് അഫയേഴ്‌സ് മന്ത്രി തമെര്‍ അല്‍ സബാന്‍ വ്യക്തമാക്കിയിട്ടുള്ളത്.

Category

🗞
News

Recommended